CMDRF

അധ്യാപികയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കുണ്ടാക്കിയിരുന്നു

അധ്യാപികയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ആത്മഹത്യക്ക് ശ്രമിച്ചു
അധ്യാപികയുടെ ആത്മഹത്യ; ഭര്‍തൃമാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

നഗർകോവിൽ :  സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) കോയമ്പത്തൂരില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ആത്മഹത്യ ശ്രമം. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയെന്ന് ശ്രുതി വീട്ടിൽ അറിയിച്ചിരുന്നു.

ശ്രുതിയുടെ ഭർത്താവ് കാര്‍ത്തിക്ക് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുകയാണ്. ആറുമാസം മുന്‍പാണ് ഇവരുടെ കല്ല്യാണം കഴിഞ്ഞത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

Also Read: ഐ.ഐ.ടിയില്‍ വീണ്ടും ആത്മഹത്യ

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കുണ്ടാക്കിയിരുന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശ്രുതി മാതാപിതാക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.

Also Read: പുല്‍വാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

Top