CMDRF

40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

കോഴ്‌സ് ചെയ്യുന്നതില്‍ വിദ്യാര്‍ഥിക്ക് ഭിന്നശേഷി തടസമാകുമോ ഇല്ലയോ എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും

40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭിന്നശേഷി നാൽപ്പത് ശതമാനത്തോളമുണ്ടെന്ന് പറഞ്ഞ് ആർക്കും മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് എംബിബിഎസിനു ചേരാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം വ്യക്തമാക്കിയത്.

Also Read: ഇന്ത്യ-കാനഡ തർക്കം; ചർച്ച നടത്തണമെന്ന് കോൺഗ്രസ്

കോഴ്‌സ് ചെയ്യുന്നതില്‍ വിദ്യാര്‍ഥിക്ക് ഭിന്നശേഷി തടസമാകുമോ ഇല്ലയോ എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. വിദ്യാര്‍ഥിയുടെ ശേഷി ഡിസെബിലിറ്റി അസസ്‌മെന്റ് ബോര്‍ഡ് പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വ്യക്തിയെ എംബിബിഎസ് പഠിക്കുന്നതില്‍ നിന്ന് വിലക്കുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ റെഗുലേഷനെ ചോദ്യം ചെയ്തുകൊണ്ട് ഓംകാര്‍ എന്ന വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

Top