CMDRF

അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാരും പൊലീസും

പുലർച്ചെ ഒരു മണിയോടെ തുടങ്ങിയ മോഷ്ടാവിനെ പിടികൂടൽ മൂന്നുവരെ നീണ്ടു

അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാരും പൊലീസും
അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാരും പൊലീസും

തൃശൂർ: തൃശൂർ തിരൂരിൽ അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. മോഷണ സംഘത്തിൽ ഒന്നിലേറെ പേർ ഉണ്ടായിരുന്നുവെന്നാണ് സംശയം. വ്യാഴാഴ്ച പുലർച്ചെയാണ് തിരൂർ അച്യുതപുരം ഐജി ലൈനിൽ രാപ്പാൾ മഠത്തിൽ സുബ്രഹ്‌മണ്യൻ അയ്യരുടെ അടച്ചിട്ട വീട്ടിൽ മോഷ്ടാക്കൾ കയറിയത്. പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും പുലർച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയൽവാസി ശ്രദ്ധിച്ചപ്പോൾ വാതിൽ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി.

ഉടൻ അയൽവാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇക്കാര്യം അറിയിച്ചതോടെ അയൽവാസികൾ സംഘടിച്ചെത്തി നോക്കിയപ്പോഴാണ് ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സംശയം തോന്നിയത്. നാട്ടുകാർ ചേർന്ന് മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾ വാതിൽ അകത്തു നിന്ന് പൂട്ടി. തുടർന്ന് വിയ്യൂർ പൊലീസെത്തി വീടിനകത്തു കടന്ന പരിശോധന നടത്തിയെങ്കിലും ആദ്യം ആരെയും കണ്ടെത്താനായില്ല. മുകൾ നിലയിലെ വരാന്തയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന മോഷ്ടാവിനെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് കണ്ടെത്തിയത്.

എന്നാൽ ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഓടി മാറിയ മോഷടവ് മുകൾ നിലയിലെ കൈവരിയിൽ കൂടി കയറി മുകളിലെത്തി. മോഷ്ടാവിനെ താഴെ ഇറക്കാൻ വാതിലുകൾ തുറക്കാനും രക്ഷ പ്രവർത്തനത്തിനും വേണ്ടി അഗ്നിരക്ഷസേനയും സഥലത്ത് എത്തി. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തലേ ദിവസം രാത്രി തന്നെ ഇയാൾ വിട്ടുപറമ്പിൽ എത്തിയതായാണ് സംശയം. അയൽവാസികൾ ഉറങ്ങുന്നതും കാത്ത് ഇയാൾ അടുക്കളയുടെ പുറത്തുള്ള ഔട്ട് ഹൗസിനെ മുന്നിൽ തുണി വിരിച്ച് കിടന്ന് ഉറങ്ങിയിരുന്നു.

ഇവിടെ നിന്നും ഹാൻസ്, ബീഡി, വസത്രങ്ങൾ അടങ്ങിയ ബാഗ്, പൂട്ടുകൾ പൊളിക്കാനുള്ള സ്ക്രൂഡ്രൈവർ, കത്തി, പ്ലയർ, ചെറിയ കട്ടർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വസത്രങ്ങൾ ഊരി ബാഗിൽ സൂക്ഷിച്ച ഇയാൾ അണ്ടർവേയർ മാത്രം ധരിച്ചിരുന്നത്. വാതിൽ തകർത്താണ് അകത്ത് കടന്നത്. അടുക്കളയുടെ വാതിൽ തുറക്കാൻ വേണ്ടി വടിയിൽ കൂടി ഇലകട്രിക്കൽ വയർ വാതിലിന്റെ താഴത്തുള്ള കുറ്റിയിൽ കുടക്കിട്ട് മുകളിലേക്ക് വലിച്ച് കുറ്റി മാറ്റിയ നിലയിലായിരുന്നു.

പ്രൊഫഷണൽ മോഷടക്കൾ ആണ് ഇവരെന്നാണ് വിവരം. മോഷ്ടിച്ച ചെമ്പു പാത്രങ്ങൾ, ഓട്ടു വിളക്കുകൾ, ഓട്ടു പ്രതിമകൾ, വെള്ളി പാത്രങ്ങൾ എന്നിവ മൂന്നു ചാക്കുകളിൽ നിറച്ച് കൊണ്ടുപോകാൻ വെച്ചിരുന്നു. ഒന്നിലേറെ മോഷ്ടാക്കൾ വീടിനകത്തുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചെങ്കിലും കൂടുതൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായില്ല. തുടർന്ന് വാതിലുകൾ കൂടുതൽ പൂട്ടുകൾ കൊണ്ടുവന്ന് പൂട്ടി പിടിയിലായ പ്രതിയേയും കൊണ്ട് പോലീസ് മടങ്ങി.

പുലർച്ചെ ഒരു മണിയോടെ തുടങ്ങിയ മോഷ്ടാവിനെ പിടികൂടൽ മൂന്നുവരെ നീണ്ടു. ഒരു മാസം മുൻപാണ് സുബ്രഹ്‌മണ്യ അയ്യർ മുംബൈയിൽ നിന്ന് നാട്ടിൽ വന്നു മടങ്ങിയത്. വീയ്യൂർ പൊലീസ് പിടികൂടിയ മോഷടവിന്റെ അറസ്റ്റ് ഇന്ന രേഖപ്പെടുത്തും. കൂടുതൽ പ്രതികളെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ അന്യ സംസഥാനക്കാരനായ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Also read: വീടുകളിലെ സിസിടിവി ക്യാമറകൾ തകർത്തു; അജ്ഞാതനെ തേടി പൊലീസ്

പൊലീസ് പൂട്ടിപ്പോയ വീട് ഇന്ന് രാവിലെ നോക്കിയപ്പോൾ തുറന്നു കിടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. അകത്ത് ഒളിച്ചിരുന്ന കൂട്ടുപ്രതി നാട്ടുകാരും പൊലീസുകാരും പുലർച്ചെ മൂന്നോടെ സ്ഥലത്തു നിന്ന് പോയപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

Top