CMDRF

അൽമവാസി ആക്രമണം: ഇസ്രയേലിനെതിരെ അമേരിക്കയും ബ്രിട്ടനും, അപലപിച്ച് യു.എൻ

റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറുന്നുവെന്ന കുറ്റം ചുമത്തി ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി

അൽമവാസി ആക്രമണം: ഇസ്രയേലിനെതിരെ അമേരിക്കയും ബ്രിട്ടനും, അപലപിച്ച് യു.എൻ
അൽമവാസി ആക്രമണം: ഇസ്രയേലിനെതിരെ അമേരിക്കയും ബ്രിട്ടനും, അപലപിച്ച് യു.എൻ

ദുബായ്: ഗാസയിൽ അൽമവാസി തമ്പുകളിൽ ബോംബുകൾ വർഷിച്ച ഇസ്രയേൽ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിവിലിയൻ കുരുതിയെ ന്യായീകരിക്കാനാവില്ലെന്ന് അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. 45 പേരുടെ മരണത്തിനും അറുപതിലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം അങ്ങേയറ്റം നടുക്കം സൃഷ്ടിക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പ്രതികരിച്ചു.

ഗാസയിൽ വെടിനിർത്തൽ നീളുന്നത് ആപൽക്കര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അറബ് ലീഗ്, ഒ.ഐ.സി കൂട്ടായ്മകളും കൂട്ടക്കുരുതിയെ അപലപിച്ചു. ഇസ്രയേലിൻറെ കൊടും ക്രൂരതക്കെതിരെ അന്തർദേശീയ സമൂഹം ഇടപെടൽ നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അത്യുഗ്ര ശേഷിയുള്ള ബോംബുകളാണ് അൽമവാസി ക്യാമ്പിൽ തീതുപ്പിയത്. രണ്ടായിരം പൗണ്ട് അമേരിക്കൻ നിർമിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

Also Read: മനുഷ്യത്വരഹിത പ്രവർത്തികൾ കണ്ടു നിൽക്കാനാവില്ല; ഇസ്രയേലിന് ആയുധം വിലക്കി കാനഡ

30 അടി താഴ്ചയുള്ള മൂന്ന് കൂറ്റൻ ഗർത്തങ്ങൾ പ്രദേശത്ത് രൂപപ്പെട്ടു. പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന ഇസ്രയേൽ വിശദീകരണം ഹമാസ് തള്ളി. തെക്കൻ ഗാസയിലെ റഫയിൽ അൽമശ്റൂഇൽ നടന്ന ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. അതിനിടെ, ഗാസയിൽ ആക്രമണം അന്തിമഘട്ടത്തിലാണെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിൻറെ പ്രഖ്യാപനം തള്ളി മന്ത്രി ബെൻ ഗവിർ. ഹമാസിനെ ഉൻമൂലനം ചെയ്യും വരെ ഗാസയിൽ സൈനിക സമ്മർദം തുടരണമെന്നും സഹായം വിലക്കണമെന്നും ബെൻഗവിർ ആവശ്യപ്പെട്ടു.

ആക്രമണം നടത്തുന്നവർക്ക് ഗാസയിൽ വെടിനിർത്തലിന് താൽപര്യമില്ലെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. ദക്ഷിണ ലബനാനിൽ ഹിസ്ബുല്ലക്കെതിരെയും ഇസ്രയേൽ ആക്രമണം ശക്തമാക്കി. റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറുന്നുവെന്ന കുറ്റം ചുമത്തി ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. എന്നാൽ ആരോപണം ഇറാൻ തള്ളിയിട്ടുണ്ട്.

Top