തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷ വിധി 28 ന്

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രതിഭാഗം വക്കീൽ

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷ വിധി 28 ന്
തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷ വിധി 28 ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികൾക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. ഇന്ന് ശിക്ഷ വിധി പ്രസ്താവിക്കാനിരിക്കെയാണ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രതിഭാഗം വക്കീൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്നാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു വ്യക്തമാക്കിയത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും കുത്തികൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

Top