ദുബായ്: കളിക്കളത്തിൽ ഇന്ത്യക്കിന്ന് ജീവന്‍മരണപ്പോരാട്ടം. വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങും. കളിയിലെ തങ്ങളുടെ ബദ്ധവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയോടെ സെമിയിലെത്താന്‍ ഇന്ത്യക്കിനി എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാകു. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആവേശം അലയടിക്കുന്ന മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
തുടക്കത്തിൽ തന്നെ ഏറ്റ വലിയ പ്രഹരമായ 58 റണ്‍സിന്‍റെ കനത്ത തോല്‍വി നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നതിനാല്‍ സന ഫാത്തിമ നയിക്കുന്ന പാകിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഈ കളിയിൽ ഹര്‍മന്‍പ്രീതും സംഘവും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യൻ ടീമിന് അതത്ര എളുപ്പമായിരിക്കില്ല. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്ത പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍(+1.550) ന്യൂസിലന്‍ഡിന് പിന്നിലായി ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍. ഗ്രൂപ്പ് എയില്‍ -2.900 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. അതേസമയം പാകിസ്ഥാനെതിരെ കളിച്ച 15 ടി20 മത്സരങ്ങളില്‍ 12ലും ജയിച്ചുവെന്ന കണക്കുകള്‍ കളിക്കളത്തിൽ ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ്.
Also Read: ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
കപ്പിൽ മുത്തമിടാൻ; കളിക്കളത്തിൽ ജീവന്‍മരണപ്പോരാട്ടം
ഗ്രൗണ്ടിലെ ഉഗ്രന്മായ പോരാട്ടത്തിൽ പാകിസ്ഥാനെ വീഴ്ത്തിയാല്‍ ഇനി വരുന്ന ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച കരുത്തരായ ഓസ്ട്രേലിയയുമാണ് ഇന്ത്യക്ക് നേരിടേണ്ടത്. അതല്ല ഇനി ഇന്നത്തേതടക്കം ശേഷിക്കുന്ന 3 മത്സരങ്ങളില്‍ ഏതെങ്കിലും ഒരു കളി തോറ്റാല്‍ പിന്നീട് സെമിയിലെത്താന്‍ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ഇനി വരുന്ന കളികളിൽ ശ്രീലങ്കയെയും പാകിസ്ഥാനെയും തോല്‍പിച്ചാലും അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ വെല്ലുവിളി ഇന്ത്യക്ക് മറികടക്കാൻ നന്നായി വിയർക്കേണ്ടി വരും.
Also Read: വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം
ആകെയുള്ള 10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പ് മൽസരത്തിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. ഈ മാസം 17, 18 തീയിതികളില്‍ ദുബായിലും ഷാര്‍ജയിലുമായാണ് സെമി പോരാട്ടം നടക്കുക. കപ്പിൽ മുത്തമിടാൻ ഇന്ത്യയിലെ അഭിമാന താരങ്ങൾക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.