CMDRF

ഈ രാജ്യത്ത് ദിവസത്തിന്റെ പകുതിയിലേറെ സമയം കറണ്ടില്ല!

1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഈ രാജ്യത്ത് ദിവസത്തിന്റെ പകുതിയിലേറെ സമയം കറണ്ടില്ല!
ഈ രാജ്യത്ത് ദിവസത്തിന്റെ പകുതിയിലേറെ സമയം കറണ്ടില്ല!

ഹവാന: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ നേരിടുന്നത് ഗുരുതര വൈദ്യുതി പ്രതിസന്ധി. ഈ വ്യാഴാഴ്ച മുതൽ വിവിധയിടങ്ങളിൽ 14 മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. അതേസമയം രാജ്യത്തെ ആറ് നിലയങ്ങൾ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഉഷ്ണ തരംഗം രൂക്ഷമാവുന്നതിനിടയിലാണ് ലക്ഷക്കണക്കിന് ആളുകളെ ബുദ്ധിമുട്ടിലാക്കിയ സംഭവം. അറ്റകുറ്റ പണി സമയത്ത് നടക്കാതെ വന്നതും സാങ്കേതിക വിദ്യ പഴഞ്ചനായതുമാണ് ഈ നിലയങ്ങളിലെ തകരാറിന് കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതേസമയം വാരാന്ത്യത്തിലേക്ക് തകരാറ് പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്.

ഉറക്കം, വീടിന് വെളിയിലെ തെരുവുകളിൽ

ഭൗമാന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 90 ശതമാനവും അതേസമയം താപനില 35 ഡിഗ്രി സെൽഷ്യസ് എത്തുമെന്നുമാണ് വാരാന്ത്യത്തിലേക്കുള്ള കാലാവസ്ഥാ പ്രവചനം.എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്സ തലസ്ഥാനമായ ഹവാനയിലെ മാട്ടൻസാസ് പ്രവിശ്യയിൽ അടക്കം വൈദ്യുതി നിലച്ചു. അതേസമയം വിനോദ സഞ്ചാര മേഖലയിൽ നിർണായകമായ ഇടങ്ങളിലും ആശുപത്രികളിലും മാത്രമാണ് നിലവിൽ വൈദ്യുതി ലഭ്യമായിട്ടുള്ളത്. നിലവിൽ ഉള്ള കൊടും ചൂടിൽ രാത്രിയിൽ വീടിന് വെളിയിലെ തെരുവുകളിലാണ് ആളുകൾ അഭയം തേടുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് , പ്രദേശവാസികൾ പ്രതികരിക്കുന്നത് തങ്ങൾ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണെന്നാണ്.

Also Read: ഫിൻലൻഡിൽ റഷ്യക്ക് എതിരെ നാറ്റോ പോർമുന, ബദൽ സൈനിക സഖ്യത്തിന് റഷ്യയും തയ്യാറാകും?

രാജ്യത്തെ ഇരുട്ടാക്കിയ ഇരുട്ടടി

cuba

നേരത്തെ തന്നെ പലവിധ കാര്യങ്ങളിലും ബുദ്ധിമുട്ടിലായ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വൈദ്യുത പ്രതിസന്ധി ഇപ്പോൾ ഇരുട്ടടിയാണ് സമ്മാനിച്ചിട്ടുള്ളത്. അവശ്യ സാധനങ്ങളുടെ ക്ഷാമം അടക്കമുള്ളവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം വെളിച്ചവും ഭക്ഷണവും ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് ക്യൂബയിൽ നടന്നിട്ടുള്ളത്. നിലവിൽ ദിവസത്തിൽ പത്ത് മണിക്കൂറോളമാണ് നിലവിൽ വൈദ്യുതി പ്രതിസന്ധി. നേരത്തെ രാജ്യ തലസ്ഥാനം പവർ കട്ടുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ രാജ്യ തലസ്ഥാനത്തും ഈ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്.

Also Read: കവർച്ചാ സംഘത്തിന്റെ ആക്രമണം, 12 പൊലീസുകാർക്ക് ദാരുണാന്ത്യം


1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ അതിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങുകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ ഇന്ധനവിലയിലും വലിയ രീതിയിലുള്ള വർധനവ് വന്നിരുന്നു.

Top