CMDRF

കാണാനെത്തുന്നവർ ആധാർ കയ്യിൽ കരുതണം, ആവശ്യമെന്തെന്ന് കടലാസിൽ എഴുതിക്കൊണ്ടുവരണം; കങ്കണ

കാണാനെത്തുന്നവർ ആധാർ കയ്യിൽ കരുതണം, ആവശ്യമെന്തെന്ന് കടലാസിൽ എഴുതിക്കൊണ്ടുവരണം; കങ്കണ
കാണാനെത്തുന്നവർ ആധാർ കയ്യിൽ കരുതണം, ആവശ്യമെന്തെന്ന് കടലാസിൽ എഴുതിക്കൊണ്ടുവരണം; കങ്കണ

ഡൽഹി: തന്നെ കാണാനെത്തുന്ന ആളുകൾ കയ്യിൽ ആധാർ കാർഡ് കരുതണമെന്ന് ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ട്. തൻ്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടർമാരാടോണ് തന്നെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധാറുമായി എത്താൻ ആവശ്യപ്പെട്ടത്. തന്നെ കാണാൻ വരുന്നവർ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസിൽ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിർദ്ദേശിക്കുന്നു.

”ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചൽപ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയിൽ നിന്നും വരുന്നവർ ആധാർ കാർഡ് കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങൾ കത്തിൽ എഴുതണം. എന്നാൽ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരില്ല” കങ്കണ പറഞ്ഞു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ സാധാരണക്കാർ അസൗകര്യം നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഹിമാചലിൻ്റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണാൻ താൽപര്യമുണ്ടെങ്കിൽ, അവർക്ക് മണാലിയിലെ തൻറെ വീട് സന്ദർശിക്കാമെന്നും മാണ്ഡിയിലുള്ള ആളുകൾക്ക് നഗരത്തിലെ തൻ്റെ ഓഫീസ് സന്ദർശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങൾക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

കങ്കണയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത് അൽപത്തരമാണെന്നായിരുന്നു കോൺഗ്രസിൻറെ പ്രതികരണം. ആധാറില്ലെങ്കിലും തന്നെ കാണാനെത്തുന്നവരെ കാണുമെന്ന് കങ്കണയോട് പരാജയപ്പെട്ട കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി. ”ഞങ്ങൾ ജനപ്രതിനിധികളാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ചെറുതോ, വലുതോ, നയപരമോ , വ്യക്തിപരമോ എന്തുകാര്യത്തിനാണെങ്കിലും ഒരു തിരിച്ചറിയിൽ രേഖയുടെയും ആവശ്യമില്ല. എന്തെങ്കിലും ആവശ്യത്തിനായിരിക്കും ഒരു വോട്ടർ ജനപ്രതിനിധിയെ കാണുന്നത്” ഹിമാചൽ പൊതുമരാമത്ത് മന്ത്രി കൂടിയായ സിംഗ് പറഞ്ഞു. എം.പിയെ കാണാനെത്തുന്നവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top