ഡാ മോനേ… ; തൃശൂരിൽ വെല്ലുവിളി നിറച്ച് ലക്ഷങ്ങളുടെ കാർ ബെറ്റ് വെച്ച് പ്രവർത്തകർ

ഡാ മോനേ… ; തൃശൂരിൽ വെല്ലുവിളി നിറച്ച് ലക്ഷങ്ങളുടെ കാർ ബെറ്റ് വെച്ച് പ്രവർത്തകർ

ചാവക്കാട്; ഒരു ആവേശത്തിന് ബെറ്റ് വയ്ക്കുന്ന ശീലം പലർക്കുമുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും എന്നുവേണ്ട എന്തിനും കയറി ബെറ്റ് വക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ചില്ലറ തുട്ടുമുതൽ വലിയ തുകക്ക് വരെ ബെറ്റ് വയ്ക്കുന്നവരെയും നമുക്ക് കാണാനാകും. അത്തരമൊരു ബെറ്റാണ് ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നത്. ആര് ജയിക്കുമെന്ന വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങൾ വിലയുള്ള സ്വന്തം കാറാണ് രണ്ടുപേർ ബെറ്റുവച്ചിരിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ആരു ജയിക്കുമെന്ന ആകാംഷ നിലനിൽക്കെയാണ് കാറുകൊണ്ടൊള്ള പന്തയം വെച്ച് കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കനും ബിജെപി പ്രവർത്തകൻ ചില്ലി സുനിയും രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും നൽകും. മണത്തല ചാപ്പറമ്പിൽ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കെയാണു നാട്ടുകാരായ ഇരുവരും പന്തയത്തിലേക്കെത്തുന്നത്

മണത്തല നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുന്നിൽനിന്നു ഇരുവരും പന്തയം ഉറപ്പിച്ചു. സാക്ഷികളായി സുഹൃത്തുക്കളും ഉണ്ടായിരുന്നു. വിഡിയോ ‌സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 25,000 വോട്ടിനു മുകളിൽ മുരളീധരന് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ബൈജു ഉറപ്പിക്കുമ്പോൾ സുരേഷ് ഗോപിയുടെ ജയം സുനിശ്ചിതമാണെന്ന് ചില്ലി സുനിയും ആവർത്തിച്ച് പറയുകയാണ്. എന്നാൽ മുരളീധരനും സുരേഷ് ഗോപിയുമല്ല സുനിൽ കുമാറാണ് ജയിക്കുന്നതെങ്കിൽ എന്താകും ഫലം എന്നത് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

Top