CMDRF

റിയല്‍ കേരള സ്റ്റോറിയാണ് തൃശൂര്‍ പൂരം: കെ രാജന്‍

റിയല്‍ കേരള സ്റ്റോറിയാണ് തൃശൂര്‍ പൂരം: കെ രാജന്‍
റിയല്‍ കേരള സ്റ്റോറിയാണ് തൃശൂര്‍ പൂരം: കെ രാജന്‍

റിയല്‍ കേരള സ്റ്റോറിയാണ് തൃശൂര്‍ പൂരമെന്ന് മന്ത്രി കെ രാജന്‍. ആളുകള്‍ ജാതി മത ഭേദമെന്യ പൂരം ഏറ്റെടുക്കുന്നു. ഇത്തവണ ആള് കൂടുതല്‍ ഉണ്ട്. ഇത്തവണ രണ്ടുപൂരങ്ങളാണ് ഒന്ന് തൃശൂര്‍ രണ്ട് തെരെഞ്ഞെടുപ്പ് പൂരം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്.

ബ്രിഹസ്പതി രൂപത്തില്‍ ഉള്ള ശാസ്താവ് ആയതിനാല്‍ വെയില്‍ ഏല്‍ക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തില്‍ എത്താന്‍ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്.ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലില്‍ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിര്‍ക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.

എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിക്കും. തുടര്‍ന്ന് വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. ലക്ഷങ്ങളാണ് പൂര നഗരിയില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തില്‍ പ്രവേശിച്ച് പൂരത്തെ വിളിച്ചുണര്‍ത്തി.

Top