തിരുവനന്തപുരം: നഗരസഭയ്ക്കു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികളുടെ സമരം മേയർ ആര്യ രാജേന്ദ്രൻ ഇടപെട്ട് അവസാനിപ്പിച്ചു.ശനിയാഴ്ച രാവിലെ 6.30-ഓടെയാണ് ഇവര്‍ മരത്തിനു മുകളില്‍ കയറിയത്. സിപിഎം പ്രവര്‍ത്തകര്‍ കൂടിയാണ് ഇവര്‍. പാര്‍ട്ടികൊടിയുമായി മരത്തില്‍ കയറിയായിരുന്നു തൊളിലാളികളുടെ പ്രതിഷേധം.
നിയമപരമായി ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയർ ഉറപ്പു നൽകിയതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. ശാസ്ത്രീയമായി മാലിന്യനിര്‍മാജനം ചെയ്ത ഒരു തൊഴിലാളിയേയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നു മേയര്‍ വ്യക്തമാക്കി. നഗരസഭയ്ക്കു മുന്നിലെ മരത്തില്‍ പെട്രോള്‍ കുപ്പിയുമായി കയറിയാണ് രണ്ട് തൊഴിലാളികള്‍ ഭീഷണി മുഴക്കിയത്.
Also Read: നവീൻ ബാബുവിന്റെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്
13 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍. തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍
അന്യായമായി പിടിച്ചുവെച്ചിരിക്കുന്നുവെന്നും കാണിച്ച് തൊഴിലാളികള്‍ 16 ദിവസമായി കോര്‍പ്പറേഷനു മുന്നില്‍ കുടില്‍കെട്ടി സമരത്തിലായിരുന്നു. 16-ാം ദിവസവും നഗരസഭയുടെ ഭാഗത്തുനിന്ന് ഇടപെടലും ഇല്ലാത്തതില്‍ തുടര്‍ന്നാണ് രണ്ട് തൊളിലാളികള്‍ മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.