CMDRF

തനിക്ക് നേരെ വെടിയുണ്ട കടന്നുപോയ അതേവേദിയിൽ ട്രംപ്; പിന്തുണയുമായി ഇലോൺ മസ്കും

വെടിവയ്പുണ്ടായ സമയമായ 6.11 ആയപ്പോഴേക്കും എല്ലാവരോടും ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെട്ടു

തനിക്ക് നേരെ വെടിയുണ്ട കടന്നുപോയ അതേവേദിയിൽ ട്രംപ്; പിന്തുണയുമായി ഇലോൺ മസ്കും
തനിക്ക് നേരെ വെടിയുണ്ട കടന്നുപോയ അതേവേദിയിൽ ട്രംപ്; പിന്തുണയുമായി ഇലോൺ മസ്കും

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവാനിയയിൽ തനിക്കെതിരെ വധശ്രമമുണ്ടായ അതേ സ്ഥലത്തു വീണ്ടും റാലി നടത്തി. നിലവിലെ ടെസ്‌ല സിഇഒയും സമൂഹമാധ്യമമായ എക്സിന്റെ ഉടമയുമായ ഇലോൺ മസ്ക് ഈ റാലിയിൽ ട്രംപിന് വോട്ട് അഭ്യർഥിച്ച് റാലിക്കെത്തി. വേദിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും ഉണ്ടായിരുന്നു.

ജൂലൈ 13 നു ഇതേ സ്ഥലത്ത് നിന്ന് തന്നെ വെടിയുണ്ട ട്രംപിന്റെ കാതിൽ ഉരസിക്കടന്നുപോകുകയായിരുന്നു. അന്നു തനിക്ക് തടസ്സപ്പെട്ട പ്രസംഗം പുനരാരംഭിക്കുന്നതുപോലെയാണു ഇപ്പോൾ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ട്രംപ് സംസാരിച്ചുതുടങ്ങിയത്. വെടിവയ്പുണ്ടായ സമയമായ 6.11 ആയപ്പോഴേക്കും എല്ലാവരോടും ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെട്ടു അദ്ദേഹം. തുടർന്ന് 4 വട്ടം മണി മുഴങ്ങി. വെടിവയ്പിൽ കൊല്ലപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും ട്രംപ് അടക്കം പരുക്കേറ്റ 3 പേരെയും സ്മരിച്ചായിരുന്നു ഈ മൗനാചരണം. അതേസമയം ട്രംപ് ക്ഷണിച്ചതിനുപിന്നാലെ വേദിയിലെത്തിയ മസ്ക് രണ്ടു കൈകളും ഉയർത്തിവീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.

DONALD TRUMP AND ELON MUSK

Also Read: നഷ്ടങ്ങൾ മാത്രം നൽകുന്ന യുദ്ധങ്ങൾ.. ലോകനഗരങ്ങളിൽ യുദ്ധവിരുദ്ധ റാലികൾ

വൈസ് പ്രസിഡണ്ടും എതിർസ്ഥാനാർഥിയുമായ കമല ഹാരിസ് മാർക്സിസ്റ്റാണെന്ന ആരോപണം ആവർത്തിച്ച ട്രംപ്, യുഎസ് കോൺഗ്രസിൽ അവർ പരിഹാസ്യകഥാപാത്രമാണെന്നും പറഞ്ഞു. ‌ട്രംപ് വെടിയുണ്ട ഏറ്റുവാങ്ങിയത് ജനാധിപത്യത്തിനുവേണ്ടിയാണെന്നു വാൻസ് പറഞ്ഞു. സുരക്ഷാ ഭീഷണി ഉള്ളതുകൊണ്ട് തന്നെ കനത്ത സുരക്ഷാവലയത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.

Top