ഇടുക്കി: പീരുമേടിൽ സഹോദരന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിന് കാരണം ടി.വി. വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമെന്ന് റിപ്പോർട്ട്. സംഭവത്തില്‍ മരിച്ച യുവാവിന്റെ അമ്മയെയും സഹോദരനേയും റിമാന്‍ഡുചെയ്തു. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസിനോട് ഇവര്‍ കുറ്റം സമ്മതിച്ചു.
പീരുമേട് ഡിവൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ തലക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി കണ്ടെത്തിയത്. അതേസമയം അഖിലിന്റെ മൃതദേഹം സംസ്‌കരിച്ചു.
Also Read: സ്കൂൾ ഹോസ്റ്റലിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
ടിവി വെക്കുന്നതിലെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
കഴിഞ്ഞ ദിവസം രാത്രി ടി.വി. കാണുന്നതിനിടെ സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.ഇരുവരും തമ്മിൽ അടിപിടിയും നടന്നു. ഇതിനിടെ കമ്പിവടിക്ക് അഖിലിന്റെ തലയ്ക്ക് അടിയേറ്റു. തർക്കത്തിന് തടസ്സം നിന്ന അമ്മ തുളസിയെ അഖില്‍ മര്‍ദ്ദിച്ചു. ഇതോടെ, വീടിന്റെ പരിസരത്തെ കമുകില്‍ അഖിലിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു.
Also Read: കാമുകന്‍ പെട്രോളൊഴിച്ച് തീകൊളുത്തി ; ഒളിമ്പ്യന്‍ റെബേക്ക ചെപ്റ്റെഗെയ്ക്ക് ദാരുണാന്ത്യം
യുവാവിന്റെ കഴുത്തില്‍ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയുംചെയ്തു. കെട്ട് അഴിച്ചതോടെ അഖില്‍ കുഴഞ്ഞുവീണു. ഇതോടെ ഇരുവരും ചേര്‍ന്ന് അയല്‍വാസികളെ വിളിച്ചുവരുത്തി, അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. മരിച്ച യുവാവിന്റെ സഹോദരൻ അജിത്താണ് കുറ്റകൃത്യംചെയ്തത്. അമ്മ ഇതിന് കൂട്ടുനിന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.