CMDRF

മണിപ്പൂര്‍ കലാപം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

നവംബര്‍ 20ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു

മണിപ്പൂര്‍ കലാപം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍
മണിപ്പൂര്‍ കലാപം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അജയ് ലാംബയുടെ കമ്മിറ്റി വൈകുന്നതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 20ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മുതല്‍ മണിപ്പൂരിനെ രക്തരൂക്ഷിതമാക്കിയ കലാപത്തെ കുറിച്ചന്വേഷിക്കാനാണ് ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തില്‍ 2023 ജൂണില്‍ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേഡ് ഐഎഎസ് ഓഫീസര്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ അലോക പ്രഭാകര്‍ എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങള്‍.

ഗോത്ര വിഭാഗങ്ങളായ മെയ്‌തെയും കുക്കിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കാരണവും വ്യാപനവും സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളിലായിരുന്നു കമീഷന്‍ സമര്‍പ്പിക്കേണ്ടിരുന്നത്. അതായത് ആദ്യ സിറ്റിംഗ് മുതല്‍ ആറ് മാസക്കാലയളവില്‍. എന്നാല്‍ ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും സമയം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

2024നവംബര്‍ 20ന് മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനാണ് സംവര വിഷയത്തെ ചൊല്ലി മെയ്തേയ്- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതും പിന്നീട് വര്‍ഗീയ കലാപമായി പരിണമിച്ചതും. സംഘര്‍ഷത്തില്‍ 220ലധികം ജീവന്‍ നഷ്ടമാകുകയും നിരവധിപേര്‍ ഭവന രഹിതരാകുകയും ചെയ്തു. മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

Top