CMDRF

ഷിരൂര്‍ ദുരന്തം; അശാസ്ത്രീയ റോഡ് നിർമ്മാണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്

ഷിരൂര്‍ ദുരന്തം; അശാസ്ത്രീയ റോഡ് നിർമ്മാണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്
ഷിരൂര്‍ ദുരന്തം; അശാസ്ത്രീയ റോഡ് നിർമ്മാണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോർട്ട്

ബെംഗളൂരു: ഷിരൂരിലെ ദുരന്തത്തിന് കാരണമായത് ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66ന്റെ ഭാഗമായ ഷിരൂരിൽ കുന്ന് തുരന്ന് അശാസ്ത്രീയമായ രീതിയിൽ റോഡ് വീതികൂട്ടിയത് മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.

മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. കുന്നിന്റെ ഘടനയില്‍ മാറ്റമുണ്ടായി. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം കുറച്ചുനേരത്തേക്ക് പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഷിരൂരിൽ പെയ്തതെന്നും പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്.

503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഇവിടെ പെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയപാത വീതികൂട്ടുന്നതിന് കുന്ന് തുരന്ന് നടത്തിയ പ്രവൃത്തി മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ജൂലായ് 16ന് രാവിലെ 8.30 ഓടെയാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അര്‍ജുന്‍ ഉള്‍പ്പെടെ പത്തുപേര്‍ ദുരന്തത്തില്‍ അകപ്പെട്ടതായാണ് കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോ​ഗിക കണക്ക്.

Top