കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന കത്തിൽ പ്രതികരണവുമായി വി.ഡി സതീശൻ രംഗത്ത് . തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പരിഗണിച്ചിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിര്‍ദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശന്‍റെ പദ്ധതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന ഗോവിന്ദന്റെ പരാമർശത്തിനെതിരെ ഇയാള്‍ക്ക് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Also Read: തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍
അതേസമയം, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ബിജെപി പരിഗണിച്ചത്. ശോഭ സുരേന്ദ്രന്‍റെ ബോര്‍ഡു വരെ വച്ചിട്ട് പിന്നീട് കത്തിച്ചു കളയുകയായിരുന്നില്ലേ എന്നും സതീശൻ ചോദിച്ചു. അങ്ങനെയാണെങ്കില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാതെ ഇപ്പോള്‍ ഉള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിതിനെ കുറിച്ചും വാര്‍ത്ത ചെയ്യേണ്ടേ എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.