CMDRF

വിസ നിയമ ലംഘനം; 350 വിദേശ തൊഴിലാളികളെ നാടുകടത്തി

നിയമങ്ങൾ ലംഘിച്ച വിദേശ തൊഴിലാളികളെ നാടുകടത്തിയതായി റിപ്പോർട്ട്

വിസ നിയമ ലംഘനം; 350 വിദേശ തൊഴിലാളികളെ നാടുകടത്തി
വിസ നിയമ ലംഘനം; 350 വിദേശ തൊഴിലാളികളെ നാടുകടത്തി

നിയമങ്ങൾ ലംഘിച്ച വിദേശ തൊഴിലാളികളെ നാടുകടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 350 വിദേശ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചത്. ഒക്ടോബർ 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിലായി 1780 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 33 പേരെ പിടികൂടുകയും ചെയ്തു.

സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ 18 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ആറ്, നോർത്തേൺ ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ രണ്ട് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read;ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം; ശിക്ഷ കടുപ്പിച്ച് ദുബൈ പൊലീസ്

ദേശീയത, പാസ്‌പോർട്ട്, റെസിഡന്റ്സ് അഫയേഴ്‌സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്‌ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു

തൊഴിലുടമകൾ നൽകുന്ന ശരിയായ പെർമിറ്റുകളില്ലാതെ ജോലിക്കായി എത്തുന്നവരെ പിടികൂടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്ന്.

Top