CMDRF

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം അന്തിമ ഘട്ടത്തില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം അന്തിമ ഘട്ടത്തില്‍
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം അന്തിമ ഘട്ടത്തില്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം അന്തിമ ഘട്ടത്തില്‍. കമ്മീഷനിങ്ങിന് മാസങ്ങള്‍ ശേഷിക്കെ തുറമുഖത്തെ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായി. യാഡിന്റെയും ബെര്‍ത്തിന്റെയും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി തേടി അദാനി ഗ്രൂപ്പ് അപേക്ഷ നല്‍കി. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഈ വര്‍ഷം അവസാനം കമ്മീഷന്‍ ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ഉറപ്പ്.

ബാക്കിയുള്ള 11 ക്രെയിനുകള്‍ ഈ മാസം തന്നെ എത്തിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിനനുസരിച്ച് രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണം തുടങ്ങും. 9700 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതിക്കായി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു.

ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആകെ വേണ്ട 3000 മീറ്റര്‍ പുലിമുട്ടും ഇതിനകം നിര്‍മിച്ചു കഴിഞ്ഞു. പുലിമുട്ട് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ആകെ വേണ്ടത് 800 മീറ്റര്‍ ബെര്‍ത്താണ്. 650 മീറ്റര്‍ ബെര്‍ത്ത് നിര്‍മാണം പൂര്‍ത്തിയായി. 56 ഹെക്ടര്‍ വേണ്ട യാഡില്‍ 40 ഹെക്ടറോളം പണി കഴിഞ്ഞു. ഒരുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ ആവശ്യമുള്ള 32 ക്രയിനുകളില്‍ 21 എണ്ണം ചൈനയില്‍ നിന്നും വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.

Top