CMDRF

വിഴിഞ്ഞം പദ്ധതി; അടിയന്തരമായി നൽകേണ്ട തുക സർക്കാർ ഗ്യാരണ്ടിയോടെ വായ്പ്പയെടുക്കും

വിഴിഞ്ഞം പദ്ധതി; അടിയന്തരമായി നൽകേണ്ട തുക സർക്കാർ ഗ്യാരണ്ടിയോടെ വായ്പ്പയെടുക്കും
വിഴിഞ്ഞം പദ്ധതി; അടിയന്തരമായി നൽകേണ്ട തുക സർക്കാർ ഗ്യാരണ്ടിയോടെ വായ്പ്പയെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ കരാറനുസരിച്ച് അദാനി പോർട്ടിന് സർക്കാർ അടിയന്തരമായി നൽകേണ്ടത് 950 കോടി രൂപ. സർക്കാർ ഗ്യാരണ്ടിയോടെ നബാർഡിൽ നിന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനി വായ്പയെടുക്കും. അന്താരാഷ്ട്ര തുറമുഖത്തിൻറെ പുലിമുട്ട് നിർമിച്ചതിന് സംസ്ഥാന സർക്കാർ മൂന്ന് ഗഡുക്കളായി അദാനിക്ക് നൽകേണ്ടത് 1300 കോടി രൂപയാണ്. വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തിന് ഇതുവരെ നൽകിയത് രണ്ടാം ഗഡുവിൻറെ പകുതി വരെ മാത്രം. ആദ്യഘട്ട കമ്മീഷനിംഗ് പൂർത്തിയാകും മുൻപ് 1800 കോടി അദാനിക്ക് നൽകേണ്ട സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തത് 850 കോടിയാണ്. 950 കോടി കുടിശിക.

റെയിൽപാത നിർമ്മാണത്തിനുള്ള 1200 കോടി രൂപ വേറെയും നൽകണമെന്നിരിക്കെ 3600 കോടിയുടെ വായ്പക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ കമ്പനി ശ്രമിക്കുന്നത്. ഹഡ്കോ പിൻമാറിയ സാഹചര്യത്തിൽ സർക്കാർ ഗ്യാരണ്ടിയോടെ നബാർഡിൽ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം. കേന്ദ്രം നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപയാണ്. 2019 ൽ തീർക്കേണ്ട പദ്ധതിയിൽ അദാനി കരാർ വ്യവസ്ഥകൾ മറികടന്നെന്ന് വിസിലും അതിന് കാരണങ്ങളുണ്ടെന്ന് പറഞ്ഞ് അദാനിയും തമ്മിലുണ്ടായിരുന്ന ആർബിട്രേഷൻ നടപടികൾ ഒത്തു തീർന്നത് അടുത്തിടെയാണ്. ചുരുങ്ങിയ കാലഘട്ടത്തിൽ വൻ നിക്ഷേപ സാധ്യത എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് അദാനിയുമായുള്ള കരാർ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്തത്. കരാർ പ്രകാരം തുറമുഖത്തിൻറെ റവന്യു ഷെയറിംഗ് തുടങ്ങുക 2034 മുതലാണ്. പുതുക്കി നൽകിയ തിയ്യതി അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് ഒന്നാം ഘട്ടം പൂർത്തിയാക്കേണ്ടത് ഡിസംബർ മൂന്നിന് ആണ്.

Top