CMDRF

ഫോർഡ് തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുമോ? ഫോർഡ് ഉദ്യോഗസ്ഥരെ കണ്ട് മുഖ്യമന്ത്രി

യുഎസ് സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ഫോർഡിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ വീണ്ടും പ്രചരിക്കുന്നത്

ഫോർഡ് തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുമോ? ഫോർഡ് ഉദ്യോഗസ്ഥരെ കണ്ട് മുഖ്യമന്ത്രി
ഫോർഡ് തമിഴ്നാട്ടിലേക്ക് തിരിച്ചെത്തുമോ? ഫോർഡ് ഉദ്യോഗസ്ഥരെ കണ്ട് മുഖ്യമന്ത്രി

പൂട്ടിപ്പോയ വാഹന നിർമാതാക്കളായ ഫോർഡ് വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. യുഎസ് സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ഫോർഡിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ മാസം 27ന് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി സ്റ്റാലിൻ സെപ്റ്റംബർ 12 വരെ 17 ദിവസത്തെ പര്യടനത്തിലാണ്. അമേരിക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി സ്റ്റാലിൻ സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിൻറെ ഭാഗമായാണ് ഫോർഡ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി കണ്ടത്.

2022ലാണ് ചെന്നൈയിലെ മധ്യമലൈ നഗറിലെ ഫാക്ടറി പൂട്ടി ഫോർഡ് ഇന്ത്യ വിട്ടത്. തമിഴ്നാടുമായുള്ള ഫോർഡിൻറെ 30 വർഷത്തെ ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകൾ ആരാഞ്ഞാണ് മുഖ്യമന്ത്രി ഫോർഡ് ഉദ്യോഗസ്ഥരെ കണ്ടത്. ഫാക്ടറി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസമായി തമിഴ്നാട് സർക്കാർ ഫോർഡ് ഇന്ത്യ മാനേജ്മെൻറുമായി ചർച്ച നടത്തിവരികയാണ്. ഫോർഡിൻറെ മുതിർന്ന ഉദ്യോഗസ്ഥർ ഈ മാസം അവസാനത്തോടെ തമിഴ്നാട്ടിൽ എത്തുമെന്നും സൂചനകളുണ്ട്.

തമിഴ്നാട്ടിലും ഗുജറാത്തിലും ഫോർഡ് നിർമാണ പ്ലാൻറുകൾ തുറന്നിരുന്നു. ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾ 32 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത് . എന്നാൽ ഉൽപ്പാദനത്തിലുണ്ടായ നഷ്ടം കാരണം രണ്ട് പ്ലാൻറുകളും 2 വർഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. ഈ പ്ലാൻറുകൾക്ക് പ്രതിവർഷം 4 ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമായിരുന്നെങ്കിലും 80,000 കാറുകൾ മാത്രമേ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നുള്ളൂ. അതും ക്രമേണ കുറഞ്ഞു. 14,000 കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഫോർഡ് ഇന്ത്യ വിടാൻ തീരുമാനിച്ചത്. ചെന്നൈയിലെ മധ്യമലയിൽ ഏകദേശം 350 ഏക്കർ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ പ്ലാൻറ് വിൽക്കാൻ ഫോർഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ ഫാക്ടറി 750 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് വാങ്ങുകയും ചെയ്തു.

Top