മുംബൈ: ശിവസേന നേതാവിന്റെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് സ്ത്രീ മരിച്ചു. കാര്‍ അമിത വേഗത്തിലായിരുന്നു. ഭര്‍ത്താവ് പ്രദീപിനൊപ്പം യാത്രചെയ്ത കാവേരി നഖ്‍വ (45) ആണ് മരിച്ചത്.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ കാവേരി നഖ്‍വ റോഡില്‍ തെറിച്ച് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാല്‍ഘര്‍ ജില്ലയിലെ ശിവ സേനയുടെ നേതാവ് രാജേഷ് ഷായുടെ മകൻ മിഹിര്‍ ഷായാണ് വാഹനമോടിച്ചത്. രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവര്‍ രാജഋഷി ബിദാവത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചു.