CMDRF

പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി; അസ്ഥികൂടം കണ്ടെടുത്തു

മുര്‍സാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗിലോണ്ട്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി; അസ്ഥികൂടം കണ്ടെടുത്തു
പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി; അസ്ഥികൂടം കണ്ടെടുത്തു

ഉത്തര്‍പ്രദേശ് : അമ്മയും സഹോദരങ്ങളും ചേര്‍ന്ന് 30 വര്‍ഷം മുമ്പ് തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി. മകന്‍ പഞ്ചാബി സിംഗ് ഹഥ്‌റാസ് ജില്ലാ മജിസ്ട്രേറ്റ് രോഹിത് പാണ്ഡെയുടെ ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.

തിരച്ചില്‍ നടത്തിയ പൊലീസ് വീട്ടില്‍നിന്ന് അസ്ഥികൂടം കുഴിച്ചെടുത്തു. ഇപ്പോള്‍ 40 വയസ്സുള്ള മകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കുഴിയെടുക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. അസ്ഥികൂടം ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. 1994ല്‍ 30 വര്‍ഷം മുമ്പ് തന്റെ പിതാവും ജ്യേഷ്ഠന്മാരും തമ്മില്‍ വഴക്ക് നടക്കുകയും ശേഷം പിതാവിനെ കാണാതാവുകയുമായിരുന്നെന്ന് മകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് സഹോദരങ്ങളും അമ്മ ഊര്‍മ്മിളയും തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. വ്യാഴാഴ്ച ഹഥ്‌റാസിലെ മുര്‍സാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗിലോണ്ട്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ദമ്പതികള്‍ക്ക് പഞ്ചാബി സിങ്ങിനെ കൂടാതെ പ്രദീപ്, മുകേഷ്, ബസ്തിറാം എന്നീ മക്കളുമുണ്ട്.

Top