p Jayarajan-CPM-Police

p-jayarajan

തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്കു മാറ്റുന്നു. ആവശ്യമെങ്കില്‍ ഇടയ്ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധിക്കും.

ജയരാജനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തേത്തുടര്‍ന്ന് ജയരാജനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ വിദഗ്ധ ഡോക്ടര്‍മാരെത്തി പരിശോധിച്ച ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് എതിര്‍പ്പുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ജയരാജന്റെ ബന്ധുക്കള്‍ എത്തുമെന്നും അതിനു ശേഷം മാത്രം യാത്രമതി എന്നുമാണ് പ്രവര്‍ത്തകരുടെ വാദം. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള രാത്രി യാത്രക്ക് ഒരു ഡ്രൈവറെ മാത്രം നിയോഗിച്ചത് അനാസ്ഥയാണെന്നും ഇവര്‍ ആരോപിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ രണ്ടു ടയറുകളും പൊട്ടി. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജയരാജനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top