മാറാക്കാനയില്‍ സംഭവിച്ച നാണക്കേടിനേക്കാള്‍ കഠിനം; ബ്രസീല്‍ സൂപ്പര്‍ താരം

paulinho

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തിനോടേറ്റ തോല്‍വി 2014ല്‍ മാറാക്കാനയില്‍ ജര്‍മ്മനിയോട് നാണം കെട്ടതിനേക്കാള്‍ കഠിനമാണെന്ന് ബ്രസീല്‍ സൂപ്പര്‍ താരം പൗളീഞ്ഞോ. കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മ്മനിക്കെതിരെ ബ്രസീല്‍ 7-1 ന് പരാജയപ്പെട്ടപ്പോളും ടീമിലുണ്ടായിരുന്ന താരമാണ് പൗളീഞ്ഞോ.

‘എന്നെ സംബന്ധിച്ചിടത്തോളം രണ്ട് തോല്‍വികളും ഏറെ സങ്കടം നല്‍കുന്നതാണ്. പക്ഷേ ഇത്തവണത്തെ തോല്‍വിയാണ് ഒട്ടും വിശ്വസിക്കാന്‍ കഴിയാത്തത്. 2014 ല്‍ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇത്തവണത്തെ തോല്‍വി നല്‍കുന്നത്. ഇത് അതികഠിനമാണ്. മികച്ച രീതിയില്‍ കളിച്ചിട്ടും ജയിക്കാനാകാത്തത് ഞങ്ങളെ അത്രയേറെ അസ്വസ്ഥരാക്കുന്നുണ്ട് ‘. പൗളീഞ്ഞോ പറഞ്ഞു.

മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീല്‍ തോറ്റത്. 13-ാം മിനുറ്റില്‍ ഫെര്‍ണാണ്ടീനോയുടെ സെല്‍ഫ് ഗോളില്‍ പിന്നിലായ ബ്രസീലിനെതിരെ 30-ാം മിനുറ്റില്‍ കെവില്‍ ഡി ബ്രൂയിലന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 76-ാം മിനുറ്റില്‍ റെനാറ്റോ അഗസ്‌തോ ആണ് ബ്രസീലിനായി ആശ്വാസ ഗോള്‍ നേടിയത്.

Top