സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രി; ആരോപണമുന്നയിച്ച് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.

മുഖ്യമന്ത്രി സ്പീക്കര്‍ക്ക് സഭ നടത്തരുതെന്നുള്ള കുറിപ്പ് കൈമാറുന്നത് കണ്ടെന്നും ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും ജലീലിനെ രക്ഷിക്കുവാനാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയതെന്നും ടെന്നിത്തല ആരോപിച്ചു.

നാലാം ദിവസവും നിയമസഭാ പിരിഞ്ഞിരുന്നു. മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നടന്നു.

ശബരിമല വിഷയത്തിലെ സമരം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ആര്‍എസ്എസുമായി ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി നല്‍കിയത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top