പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

PK-SASI

തിരുവനന്തപുരം: ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടില്ല. എ.കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

അതേസമയം ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി.

ശശിക്കെതിരെയുള്ള നടപടിയെക്കുറിച്ച് തീരുമാനിക്കാന്‍ നാളെ സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് വി.എസിന്റെ ഇടപെടല്‍.

Top