poovarani rape case

കോട്ടയം : പൂവരണി പീഡനക്കേസില്‍ മുഖ്യപ്രതി ലിസിയടക്കം ആറുപേര്‍ കുറ്റക്കാരെന്നു കോടതി. കേസില്‍ അഞ്ചുപേരെ വെറുതെ വിട്ടു. തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനിയായ ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരും കുറ്റക്കാരെന്നു കോടതി കണ്ടെത്തി.

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സ്‌കൂള്‍ വിദ്യാര്‍ഥിനി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയിഡ്‌സ് ബാധിച്ചു മരിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലര്‍ക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പരാതി നല്‍കിയത്. പീഡനത്തെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച 14 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. 2014 ഏപ്രില്‍ 29നാണ് പ്രോസിക്യൂഷന്‍ വിചാരണ ആരംഭിച്ചത്.

രണ്ടുവര്‍ഷം കൊണ്ടാണു വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 12 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നടക്കുന്നതിനിടെ 10ാം പ്രതി ആത്മഹത്യ ചെയ്തിരുന്നു.

Top