പാര്‍ട്ടി തന്റെ ജീവന്റെ ഭാഗം; ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ ശശി

PK-SASI

തിരുവനന്തപുരം: പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ ശശി. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, എ.കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി.

Top