rishiraj singh’s statement

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ്.

കേരള പൊലീസും എക്‌സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ ലഹരി മാഫിയകള്‍ക്ക് തടയിടാന്‍ സാധിക്കില്ല. സന്നദ്ധ സംഘടനകളും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ലഹരിക്കെതിരെ ഉണ്ടാകണം.

കോഴിക്കോട് മുക്കത്ത് ശ്രദ്ധ കൊടിയത്തൂരിന്റ നേതൃത്വത്തില്‍ നടന്ന ജനകീയ മനുഷ്യചങ്ങലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എക്‌സൈസ് കമ്മീഷണര്‍.

എക്‌സൈസ് വിഭാഗത്തില്‍ 5000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഈ ജീവനക്കാരാണ് മൂന്നര കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 1100 ലഹരി കേസുകളില്‍ 1200 പേര്‍ അറസ്റ്റിലായി. വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങിയവയില്‍ പതിനായിരം കേസുകളിലായി പതിനൊന്നായിരത്തി ഇരുനൂറു പേര്‍ അറസ്റ്റിലായി.

റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും അദ്ധേഹം പറഞ്ഞു.

Top