ശബരിമല; യുവതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

highcourt

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പൊലീസ് സുരക്ഷയും പ്രത്യേക സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.

ആവശ്യമുന്നയിച്ച് കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതികള്‍ പ്രവേശിച്ചത് സംബന്ധിച്ച് നിരീക്ഷകസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് രേഷ്മയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

അയ്യപ്പ ഭക്തരായ തങ്ങള്‍ക്ക് ശബരിമലയില്‍ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്നായിരുന്നു ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ ശബരിമല ദര്‍ശനത്തിന് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികള്‍ ആരോപിച്ചു.

Top