Sabarimala Temple will now be called ‘Sri Ayyappa Temple’

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം സംബന്ധിച്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്തേണ്ട ആവശ്യമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

തന്ത്രിമാരുമാരുമായി ആലോചിച്ചാണ് പേരുമാറ്റം തീരുമാനിച്ചത്. പേര്മാറ്റം തെറ്റാണെങ്കില്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും താനേറ്റെടുക്കുന്നുവെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല ധര്‍മശാസ്താ ക്ഷേത്രം എന്ന പേരിന് പകരം ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക എന്നുകാണിച്ച് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.

ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കുമെന്നും സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top