Saritha meet Oommen Chandy in Cliff house

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നെന്ന് സരിത എസ് നായര്‍ സോളാര്‍ കമീഷന് മൊഴിനല്‍കി. അവിടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. അവിടെവെച്ച് വ്യക്തിപരമായ കാര്യമാണ് സംസാരിച്ചതെന്നും സരിത മൊഴിനല്‍കി.

2012 എമര്‍ജിങ് കേരള ചടങ്ങ് നടന്ന ദിവസം ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രാത്രി 10.45ന് സലിം രാജ് തന്നെ ഫോണില്‍ വിളിച്ചു. മുഖ്യമന്ത്രി സംസാരിച്ചു. ബിജുവും മാതൃഭൂമിയുടെ പ്രതിനിധിയും തന്നെ കണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പിറ്റേന്ന് എമര്‍ജിങ് കേരള വേദിയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്ന് രാവിലെ 8.40ന് സലിംരാജിന്റെ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ വേദിയായ ലേ മെറിഡിയനില്‍ മാധ്യമപ്രവര്‍ത്തകരുള്ളതിനാല്‍ സംസാരിക്കാനാവില്ലെന്നും നാളെ ക്ലിഫ് ഹൗസില്‍ എത്താനും മുഖ്യമന്ത്രി പറഞ്ഞു.

വൈകിട്ട് ക്ലിഫ് ഹൗസില്‍ എത്തിയപ്പോള്‍ അവിടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു അവരെ മാറ്റിനിര്‍ത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചു. വ്യക്തിപരമായ കാര്യമാണ് ബിജു സംസാരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ടീം സോളാറുമായി ബന്ധപ്പെട്ടതായിരുന്നില്ല അത്. സോളാര്‍ ഇടപാടിന്റെ സാമ്പത്തിക രേഖകള്‍ കമ്മീഷനില്‍ ഉടനെ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

Top