ഇന്നലെ പ്രേമുലു കണ്ടു. കനം കുറഞ്ഞ ഒരു പ്രതീതി; അഭിനന്ദന കുറിപ്പുമായി ജി വേണുഗോപാല്‍

തിയേറ്റര്‍ ആകെ ഇളക്കി മറിച്ച് നിറഞ്ഞ് ഓടുകയാണ് പ്രേമലു. സിനിമ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. പ്രേമലുവിലെ ശ്യാം മോഹനെ എടുത്ത് പറഞ്ഞ് കുറിപ്പ് എഴുതിയിരിക്കുകയാണ് ജി വേണുഗോപാല്‍. ശ്യാം മോഹനുള്ളില്‍ നിരവധി കഥാപാത്രങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട് എന്ന് ജി വേണുഗോപാല്‍ പറയുന്നു.

ഇന്നലെ പ്രേമുലു കണ്ടു. കനം കുറഞ്ഞ ഒരു പ്രതീതി എന്നാണ് ജി വേണുഗോപാല്‍ അഭിപ്രായപ്പെടുന്നത്. വാലിബന്‍, ഭ്രമയുഗം എന്ന ഹെവി വെയ്റ്റ് സിനിമകള്‍ക്ക് ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്. ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളത്തില്‍ ഒഴുകും പോലെ. സിനിമയുടെ വിധി നിര്‍ണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റില്‍, മൂന്ന് പേരെക്കുറിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത്. സമകാലീന നടിമാരില്‍ എന്റെ ഫേവറിറ്റ് മമിത നസ്ലിന്‍, പിന്നെ എന്റെ കൂട്ടുകാരന്‍ പാട്ടുകാരനായ ശ്യാം മോഹന്‍ എന്നും ജി വേണുഗോപാല്‍ വ്യക്തമാക്കുന്നു.

മമിത ബബ്ലിയാണ്. ഊര്‍ജ്ജസ്വലത ആ കണ്ണുകളില്‍ കാണാം, അനായാസ വേഷപകര്‍ച്ചയുടെ മറ്റൊരു മുഖം. കഥയറിയാതെ നമുക്ക് നസ്ലിന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം എന്നും ജി വേണുഗോപാല്‍ വിലയിരുത്തുന്നു.

കൊവിഡ് സമയത്താണ് ശ്യാമിനെ പരിചയപ്പെടുന്നത്. ഒരിക്കലും ചേര്‍ക്കാന്‍ പറ്റാത്ത പാട്ടുകളെ ചേര്‍ത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്‌കളങ്ക വിഡ്ഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എന്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് ചില മൂന്ന് പാട്ടുകളുടെ തൊഴുത്തില്‍ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങള്‍ ചെയ്ത് അര്‍മാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എന്റെയടുത്ത് നില്‍ക്കുമ്പോഴും ശ്യാമിന്റെ ഉള്ളിലെ അഭിനിവേശം, ഉറങ്ങുന്ന ഒരു അഗ്‌നിപര്‍വ്വതം പോലെ ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. ശ്യാമിനുള്ളില്‍ നിരവധി കഥാപാത്രങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്, കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാന്‍ പ്രവചിച്ചുക്കുന്നു. പ്രേമുലു സ്‌നേഹനിധിയായി വില്ലന്റെ കാല്‍വയ്പ്പാണ്. നമ്മള്‍ ഇനി ശ്യാം മോഹനെ പല രീതിയില്‍, പല രൂപങ്ങളില്‍, പല ക്യാരക്ടേഴ്‌സായി കാണും മലയാള സിനിമയില്‍ എന്നും ജി വേണുഗോപാല്‍ പറയുന്നു. നസ്ലിലും മമിതയ്ക്കും ശ്യാമിനും ആശംസകളും നേരുന്നു ജി വേണുഗോപാല്‍.

Top