കൊച്ചി: ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുത്താത്ത നടി സംയുക്തയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഈ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടന്‍ നടിക്കെതിരെ തിരിഞ്ഞത്. തന്റെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ അടുത്തകാലത്ത് വന്ന പ്രസ്താവനയെ അധികരിച്ചാണ് ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം.
“ചൈയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലയ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” – ഷൈന്‍ ടോം ആരോപിച്ചു.
അതേ സമയം സിനിമയുടെ നിര്‍മ്മാതാവും സംയുക്തയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന സംയുക്ത പ്രമോഷനെത്താത്തതിലാണ് നിർമ്മാതാവിന്റെ വിമര്‍ശനം. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്കെന്ന് നിര്‍മ്മാതാവ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിക്കിടെയാണ് നിർമ്മാതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി അതൃപ്തി അറിയിച്ചത്.
ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ന വഴി മറക്കരുത്. ഷൂട്ടിംഗ് സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ട്. താന്‍ കണ്ടതില്‍ വെച്ച് മികച്ച മനുഷ്യനാണ് ഷൈന്‍ ടോം ചാക്കോയെന്നും നിര്‍മ്മാതാവ് പറഞ്ഞു.
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ നിർമ്മിക്കുന്നു. മനു സുധാകരനാണ് സംവിധാനം. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ, മേക്കപ്പ് ഷാജി പുൽപ്പള്ളി.