തിരുവനന്തപുരം: സോഷ്യൽമീഡിയ വഴിയുള്ള പോര് അവസാനിപ്പിക്കുവാൻ കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശം. ഇതിനായി പെരുമാറ്റ ചട്ടം കൊണ്ടു വരാൻ തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ നവോത്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലെന്നും പാര്‍ട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.