solar case; saritha s nair cd submitted

കൊച്ചി: സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ മൂന്നു സിഡികളും അനുബന്ധ തെളിവുകളും സോളര്‍ കമ്മിഷനില്‍ കൈമാറി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഭാഷണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് സരിത പറഞ്ഞു. ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണമാണ് സിഡികളിലുള്ളതെന്നും കമ്മിഷനില്‍ സരിത അറിയിച്ചു.

മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്ന് കേസിലെ സരിത എസ്. നായര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. എലഗന്‍സ് ബിനോയിയെ പരിചയമുണ്ട്. എന്നാല്‍ വെളിപ്പെടുത്തലിനായി ബാറുടമകളുടെ സഹായം തേടിയിട്ടില്ലെന്നും സരിത പറഞ്ഞു.

വ്യവസായി എബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യവും സിഡിയില്‍.
എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ താന്‍ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്ന് സരിത എസ്.നായര്‍.

മജിസ്‌ട്രേറ്റിന് മുന്നില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ മൊഴി കൊടുത്തതും തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്ന് സരിത ജുഡീഷ്യല്‍ കമ്മീഷനോട് പറഞ്ഞു. കേസ് വഴി തിരിച്ചു വിടാനായിരുന്നു ഇത്. സരിത ഹാജരാക്കിയ മൂന്ന് സി.ഡികള്‍ തെളിവായി കമ്മീഷന്‍ സ്വീകരിച്ചു.

മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പി.എ ആയിരുന്ന പ്രദീപിന്റെ ഫോണിലാണ് സംസാരിച്ചത്. തമ്പാനൂര്‍ രവിയെ അനുസരിയ്ക്കണമെന്ന് പ്രദീപ് തന്നോട് പറഞ്ഞു. ജയിലില്‍ നിന്ന് മോചിതയായ ശേഷം ആര്‍.ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്.

സത്യം പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ തടഞ്ഞത് കോണ്‍ഗ്രസ് എം.എല്‍.എ ബെന്നി ബഹനാനാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് പറഞ്ഞിരുന്നതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞതായി സരിത ആരോപിയ്ക്കുന്നു. എന്നാല്‍ പിന്നീട് രവിയും ബെന്നിയും നിലപാട് മാറ്റുകയും കേസ് പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയും ചെയ്തു.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത സോളര്‍ കമ്മിഷനില്‍. എറണാകുളം സിജെഎം കോടതിയില്‍ സരിത താന്‍
പീഡിപ്പിക്കപ്പെട്ടതായി നേരത്തെ മൊഴി നല്‍കിയിരുന്നു.

സിജെഎം എന്‍.വി. രാജുവിനെ വിസ്തരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സരിത അവസാനമായി പറഞ്ഞതെന്ന് മൊഴി നല്‍കിയതായി കമ്മിഷന്‍ പറഞ്ഞു.

Top