യു എ ഇ.യില്‍ മയക്കുമരുന്ന്‌ ഇല്ലാതാക്കാന്‍ നിയമം കര്‍ശനമാക്കുന്നു

ദുബായ്: യു.എ.ഇയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ കര്‍ശന നിയമങ്ങള്‍ വരുന്നു. കര്‍ശന നിയമങ്ങളിലൂടെയല്ലാതെ മയക്കുമരുന്നുപയോഗം തടയാന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് ആഭ്യന്തര വകുപ്പ് നിയമം പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്.

നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് ദുബായ് പൊലീസ് മയക്കു മരുന്ന് വിരുദ്ധവിഭാഗം വെളിപ്പെടുത്തി. പുതിയ തരം മയക്കു മരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്.

മയക്കുമരുന്ന് കേസുകളിലെ പ്രതികളോട് ദയ കാണിക്കുന്നത് ഉപയോഗം കൂട്ടാന്‍ പാതയൊരുക്കുന്നുണ്ട്. 20നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ്‌ മയക്കുമരുന്ന് ഉപയോഗം കൂടുതലുള്ളത്. 2016ല്‍ 3,774 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,130 പേരെ അറസ്റ്റ് ചെയ്തു. 9,640 കിലോ ലഹരിവസ്തുക്കളും മയക്കു മരുന്നും കണ്ടെടുത്തു. എന്നാല്‍ 2017ല്‍ 4,444 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 6,440 പേര്‍ അറസ്റ്റിലായി. 61,525 കിലോ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കപ്പെട്ടു.

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. അടുത്തിടെ ഇത്തരത്തിലുള്ള 180 വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷകള്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത്.

Top