Vadakkancherry-k radhakrishnan-vrinda karat

ന്യൂഡല്‍ഹി: വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷണന്റെ നടപടി തെറ്റെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.

കേരളത്തിലെ ടിഎന്‍ സീമ അടക്കം നേതാക്കള്‍ കെ രാധാകൃഷ്ണനെ അനുകൂലിച്ച് നിലപാടെടുത്ത സമയത്താണ് വൃന്ദാ കാരാട്ടിന്റെ വിമര്‍ശനാത്മക നിലപാട്.

യുവതി പരാതി ഉന്നയിച്ചതോടെ മുഖ്യമന്ത്രി കേസില്‍ ഇടപെട്ടുവെന്നും അവശ്യമായ നടപടികള്‍ സ്വീകരിച്ചവെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. സംഭവം അറിഞ്ഞതോടെ പാര്‍ട്ടി ഉടനടി നടപടി സ്വീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് രണ്ട് വര്‍ഷം നീതി ലഭിച്ചില്ലെന്നത് അനാസ്ഥയും ഗൗരവമുള്ള കാര്യമാണെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

പൊലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിച്ചേര്‍ന്ന ബലാല്‍സംഗ ഇരയക്ക് നേരിടേണ്ടി വന്നത് വല്ലാത്ത അവസ്ഥയാണെന്നും പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടായത് ദുരന്തമാണെന്നും അവര്‍ വ്യക്തമാക്കി.

Top