Vakkam Murder

തിരുവനന്തപുരം: വക്കത്ത് യുവാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടികൂടിയ അഞ്ചു പേരെയും തെളിവെടുപ്പിന് കൊണ്ടു വന്നു. വക്കം സ്വദേശികളായ സതീഷ്, സന്തോഷ്, വിനായക്, കിരണ്‍കുമാ, റെജി എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

പ്രതികള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന് ഒത്താശ ചെയ്ത വക്കം സ്വദേശിയായ യുവാവിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

12640528_972932469420734_1819231348984788699_o

മര്‍ദ്ദനത്തിനുപയോഗിച്ച വടിയും ഇടിക്കട്ടയും പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിനായക്, കിരണ്‍ കുമാര്‍, സതീഷ്, സന്തോഷ്, രജു എന്നിവര്‍ മുമ്പും അടിപിടി കേസില്‍ പ്രതികളായിട്ടുള്ളവരാണ്.

12615283_972932642754050_4269289929953256922_o

കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിന് സമീപമാണ് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നത്. വക്കം സ്വദേശി ഷബീറിനെയാണ് നാലു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഷബീറിന്റെ സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് റൂറല്‍ എസ്പി ഷഹീന്‍ അഹമ്മദ് പറഞ്ഞു.

Top