Vs supported P Jayarajan

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.

ജയരാജനെ പ്രതി ചേര്‍ത്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വിഎസ് പറഞ്ഞു.

ആര്‍എസ്എസ്-കോണ്‍ഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പി ജയരാജനെ പ്രതി ചേര്‍ത്തത്. യുഎപിഎ ചുമത്തിയതും കേസ് സിബിഐയെ ഏല്‍പ്പിച്ചതും യുഡിഎഫ് സര്‍ക്കാരാണെന്നും വിഎസ് ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് കണ്ണൂരില്‍ വന്ന് കേസ് സി.ബി.ഐയെ ഏല്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നടത്തിയ ഗൂഢാലോചനയടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറക്കിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വി എസ് പറഞ്ഞു.

മൂന്ന്, നാല് ദിവസം മുമ്പുവരെ പി ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നു കോടതിയലടക്കം പറഞ്ഞ സിബിഐയുടെ പെട്ടെന്നുള്ള മലക്കം മറിച്ചില്‍ ദുരഹമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.

Top