ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി:  പാലക്കാട് ആമയൂര്‍ കൂട്ടക്കൊല കേസ് പ്രതി റെജികുമാറിന്റെ (40) വധശിക്ഷ ഹൈക്കോടതി ശരിവച്ചു.സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

2008 ജൂലായ് എട്ടിനും 22 നും ഇടയ്ക്ക് ഘട്ടംഘട്ടമായി റെജികുമാര്‍ ഭാര്യ ലിസിയെയും മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെയും ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു മുമ്പ് മൂത്തമകളെ പീഡിപ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 2009ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നുള്ള സെഷന്‍സ് കോടതി നിരീക്ഷണം ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.

Top