ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 16 മരണം; ഏഴ് കിലോമീറ്റര്‍ അകലെയുള്ള പട്ടണം ചളിയില്‍ മുങ്ങി

റിയോ ഡി ജനീറോ: ബ്രസീലില്‍ ഖനിയിലെ മലിനജലം തടഞ്ഞുനിര്‍ത്താന്‍ നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് പതിനാറ് പേര്‍ മരിച്ചു. പുരാതന നഗരമായ മരിയാനയിലാണ് സംഭവം.

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ചെമണ്ണ് കലര്‍ന്ന വെള്ളം കുത്തിയൊഴുകുകയായിരുന്നു. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ബെന്റോ റോഡ്രിഗസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചളിയില്‍ മുങ്ങിപ്പോയി.

വാഹനങ്ങളും വീടുകളുമെല്ലാം മണ്ണിനടിയിലായി. ഏതാണ്ട് അഞ്ഞൂറോളം പേര്‍ ഭവനരഹിതരായതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

രാസവസ്തുക്കളും വിഷാംശമുള്ള വസ്തുക്കളും അടങ്ങുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top